ആഞ്ജനേയന് അഞ്ജനയുടെ പുത്രനായതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ പരമശിവനുംപാര്വ്വതിയും വാനര സ്ത്രീയുടേയും പുരുഷന്റെയും രൂപത്തില്‍ വനത്തില്‍ ഉല്ലസിച്ചു നടക്കുന്ന കാലം. പാര്‍വ്വതി ഗര്‍ഭിണിയായ സമയത്ത് ശിവനോടു പറഞ്ഞു. എനിക്ക് വാനര ശിശുവിനെ പ്രസവിക്കാന്കഴിയില്ല. ഇതിന് എന്തെങ്കിലും ഒരു പരിഹാരം കണ്ടേമതിയാകൂ. പരമശിവന് പാര്‍വ്വതിയുടെ ഗര്ഭത്തെആവാഹിച്ചെടുത്ത് വായുദേവനെ ഏല്‍പ്പിച്ചു.
വായുദേവനാകട്ടെ ദേവന്മാരുടെ കുലാചാര്യനായിരുന്ന ബൃഹസ്പതിയുടെ ശാപമേറ്റ്വാനരസ്ത്രീയായി മാറിയ ഗന്ധര്വ്വനാരിയായിരുന്ന അഞ്ജനയുടെ ഉദരത്തില്‍ നിക്ഷേപിച്ചു.അങ്ങനെ അഞ്ജന, വാനര ശിശുവിന് ജന്മമേകി. എന്നാല്‍ കുഞ്ഞിന്റെ മുഖം കണ്ടതും അഞ്ജനയുടെ വാനരരൂപം പോയി. ഗന്ധര്വ്വനാരിയുടെ രൂപം തിരികെ വന്നു. അഞ്ജന രൂപം മാറിയതും കുഞ്ഞിനെ ഉപേക്ഷിച്ച് ദേവലോകത്തേക്കു പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിനുവിശന്നു തുടങ്ങി. അവസാനം വിശപ്പു സഹിക്കാതെയായപ്പോള്‍ ഉദയസൂര്യനെ കണ്ട് ഭക്ഷിക്കാനുള്ള കനിയാണെന്നു കരുതി സര്‍വ്വശക്തിയുമെടുത്ത് മേലോട്ടു കുതിച്ചു. ഇതേ സമയം ദേവേന്ദ്രന് തന്റെ ഐരാവതത്തില്‍ വരികയായിരുന്നു. ഐരാവതത്തെ കണ്ട വാനരശിശു അതിനെ ഭക്ഷിക്കാന്‍ ശ്രമിച്ചു.
ഇതുകണ്ട് കോപംപൂണ്ട ദേവേന്ദ്രന് വജ്രായുധത്താല്‍ കുഞ്ഞിന്റെ മുഖത്ത് പ്രഹരിച്ചു. അടിയേറ്റു താഴെ വീണശിശുവിനെ വായുദേവന് ദു:ഖത്തോടെ സുരക്ഷിത സ്ഥാനത്ത് കിടത്തി. ബോധം മറഞ്ഞ ശിശുവിനെ രക്ഷിക്കാനായി വായു ഭഗവാന് പ്രപഞ്ചത്തിലെ വായുവിനെ മുഴുവന്‍ ആവാഹിച്ചെടുത്തു. ഇതേ സമയം വായു ഇല്ലാത്ത പ്രപഞ്ചം നിശ്ചലമായത് തന്റെ ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കിയ ബ്രഹ്മാവ് ഉടന്‍ തന്നെ ശിശുവിന്റെ സമീപത്തെത്തി സ്നേഹപൂര്‍വ്വം തലോടി. ശിശു കണ്ണു തുറന്നതും വായുദേവന് വായുവിനെ സ്വതന്ത്രനാക്കി.
ശത്രുക്കളുടെ ആയുധം ഒരിക്കലും നിന്നില്‍ ഏല്‍ക്കുകയില്ലെന്ന് ബ്രഹ്മദേവന് അനുഗ്രഹിച്ചു. വജ്രായുധ മേറ്റ് താടിയെല്ലിന്റെ രൂപം മാറിയതിനാല്‍ ഇനി ഹനുമാന് എന്ന പേരിലും വായുപുത്രന് എന്ന പേരിലും അറിയപ്പെടട്ടെ എന്ന് ബ്രഹ്മാവ് പറഞ്ഞതും പിതാവായ പരമശിവന് ഉടന്‍ പ്രത്യക്ഷനായി. എന്നും അതുല്യബലവാനായിരിക്കുമെന്ന് അനുഗ്രഹിച്ചു.അസ്ത്രങ്ങള്‍ ശരീരത്തിലേല്ക്കില്ലെന്ന് ഇന്ദ്രനും അഗ്നി ഒരിക്കലും ശരീരത്തില്‍ സ്പര്‍ശിക്കുകയില്ലെന്ന് വായുദേവനും അനുഗ്രഹം ചൊരിഞ്ഞു.
ആഞ്ജനേയന് തന്റെ ഗുരുവായി ആദിത്യ ദേവനെ സ്വീകരിക്കുകയും ഗുരുമുഖത്തു നിന്ന് ‘വേദങ്ങളും ശാസ്ത്രങ്ങളും ഉപനിഷത്തുകളും ഹൃദിസ്ഥമാക്കുകയും ചെയ്തു. ഗുരുദക്ഷിണയായിസൂര്യദേവന്റെ പുതനായ സുഗ്രീവനെ സേവിച്ച് ഋഷ്യമൂകാ ചലത്തില്‍ താമസവും ആരംഭിച്ചു. ഹനുമാനെ ഭജിക്കുന്നതിലൂടെ ദു:ഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് പറയുന്നത്. കാരണം ഹനുമാന് ചിരഞ്ജീവിയാണ്.
രാമ ദൂത് അതുലിത് ബല്ധാമാ
അഞ്ജനി പുത്ര് പവന സുത് നാമാ
‘ഹനുമാനെ അങ്ങ് അതുല്യ ബലശാലിയാകുന്നു. കൂടാതെ ശ്രീരാമ ദൂതനുമാണ്.
അഞ്ജനാ പുത്രന്, പവനസുതന്‍ എന്നീ പേരുകളിലും
അറിയപ്പെടുന്നു.’
മഹാബീര് ബിക്ര മ് ബജരംഗീ
കുമതി നിവാര്സുമതി കെ സംഗീ
മഹാവീരനും വജ്രം പോലെ ഉറച്ച ശരീരമുള്ളവനും
സദ്ബുദ്ധി പ്രചാരകനും ദുര്‍ബുദ്ധി നിവാരകനുമായ ഹനുമാന് എന്നെന്നും വിജയിക്കട്ടെ.. വാനര നേതാവായ ഹനുമാന് സുഗ്രീവ സൈന്യത്തിലെ മഹാവീരനാണ്. അജയ്യനാണ്. തന്റെ ഭക്തജനങ്ങളെ എന്നും രക്ഷിക്കുന്നതും നേര്വഴികാട്ടുന്നവനുമായ ഹനുമാന് അറിവിലുംത്യാഗത്തിലും ദയയിലും ദാനത്തിലും ധൈര്യത്തിലും യുദ്ധത്തിലും നിപുണനാണെന്ന് കവി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: