ന്യൂദല്‍ഹി: സിംലയിലെ രാഷ്ട്രപതിയുടെ അവധിക്കാല വസതിയില്‍ രാംനാഥ് കോവിന്ദിന് പ്രവേശനം നിഷേധിക്കപ്പെട്ടു. അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാഴ്ച മുന്‍പ് ബിഹാര്‍ ഗവര്‍ണറായിരിക്കെ ഗോവിന്ദിനെ വസതിയില്‍ കയറ്റാതിരുന്നത്. ഇപ്പോള്‍ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാണ് കോവിന്ദ്. ജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ രാഷ്ട്രപതിയായി ഇനി സിംലയിലെ വസതിയില്‍ കോവിന്ദിന് കയറാം.
കുടുംബസമേതം മെയ് 28നാണ് കോവിന്ദ് ഹിമാചല്‍ പ്രദേശിലെത്തിയത്. നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം താമസത്തിനായി മശ്രോബ മലനിരകളിലുള്ള അവധിക്കാല വസതിയിലെത്തിയപ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാത്തിതിനാല് പ്രവേശനം നിഷേധിക്കുകയായിരുന്നു. ആരെയും ബന്ധപ്പെട്ട് അനുമതിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: