ലണ്ടന്‍: ലോക ഹോക്കി ലീഗിന്റെ സെമിഫൈനല്‍സില്‍ ഇന്ത്യക്ക് തോല്‍വി. തുടര്‍ച്ചയായി മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നെതര്‍ലന്‍ഡ്സിനോടാണ് പരാജയപ്പെട്ടത്. തോറ്റെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.
ഇന്നലെ 24 മിനിറ്റിനിടെ വഴങ്ങിയ മൂന്ന് ഗോളുകളാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്. കളിയുടെ രണ്ടാം മിനിറ്റില്‍ ഫീല്‍ഡ് ഗോളിലൂടെ തിയറി ബ്രിന്ക്മാന്, 12-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ സാന്‍ഡര്‍ ബാര്‍ട്ട്, 24-ാം മിനിറ്റില്‍ മിര്‍കോ പ്ര്യൂസര് എന്നിവര്‍ നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടു. ഇന്ത്യയുടെ ആശ്വാസഗോള്‍ 28-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ് സ്വന്തം പേരില്‍ കുറിച്ചു.മറ്റൊരു മത്സരത്തില്‍ കാനഡയും സ്കോട്ട്ലന്‍ഡും 1-1ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: