കേരളത്തില്‍ സജീവചര്‍ച്ചയായി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ ഒരു വിഷയമാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. സിബി മാത്യൂസിന്റെ ‘നിര്‍ഭയം’ എന്ന അനുഭവക്കുറിപ്പിലെ ഒരദ്ധ്യായമാണ് വിഷയത്തിന് ആധാരം. ക്രൈം നമ്പര്‍ 246/94 നമ്പരായി വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവന്ന ചാരക്കേസ്, കേരള പോലീസില്‍ നിന്ന് സിബിഐ തുടരന്വേഷണത്തിനായി ഏറ്റെടുത്തു. സിബിഐ അന്വേഷണ സംഘത്തില്‍ മുന്‍ ഡിജിപിയും മലയാളിയുമായ ഡോ. പി.എം. നായരും ഉണ്ടായിരുന്നു.
കേരള പോലീസും പത്രമാധ്യമങ്ങളും കൈകോര്‍ത്ത് ആഘോഷമാക്കിയ, ഒരുപാട് ജീവിതങ്ങള്‍ തൂത്തെറിയപ്പെട്ട ചാരക്കേസിന്റെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിഐജി ഡോ.പി.എം.നായര്‍ ഐപിഎസ് അന്തിമ ഹര്‍ജി സമര്‍പ്പിച്ചു ഇതിനെതുടര്‍ന്ന് സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പരമോന്നത കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തുവെന്ന ‘സിബിഐ ഡയറിക്കുറിപ്പ്’ ഇപ്പോഴും രേഖയാണ്.
പൊടിപ്പും തൊങ്ങലും തന്റെ വിശ്വാസത്തില്‍ ആവോളം കൂട്ടിക്കുഴച്ച് ‘നിര്‍ഭയ’ത്തില്‍ ലേഖകന്‍ വിരമിച്ചിട്ടുള്ള കണ്ടെത്തലുകള്‍ വിവാദവുമായി. പോലീസ് വിചാരിച്ചാല്‍ ആരെയും നശിപ്പിക്കാനും ജയിലിലടയ്ക്കാനും കഴിയുമെന്നതിന് ഉത്തമ ഉദാഹരണമായി, അന്തിമവിധി വന്നതോടെ ഈ കേസിനെ കാണാന്‍ കഴിയും. കേരള പോലീസും ഇന്റലിജന്‍സും ഒന്നിച്ചുനിന്നിട്ടും സിബിഐയെ തോല്പിക്കാനായില്ല.
സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡോ.പി.എം.നായര്‍ ‘നിര്‍ഭയ’ത്തിലെ ചാരക്കേസ് പരാമര്‍ശത്തിനെതിരെ ശക്തമായി ഒറ്റവാക്കില്‍ പ്രതികരിച്ചുകണ്ടു.
ലേഖകന്റെ നേതൃത്വത്തിലുള്ള ചാരക്കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി ‘നിര്‍ഭയ’ത്തില്‍ നിന്നും വ്യക്തമാകുന്നു. തനിക്ക് ഇഷ്ടപ്പെടാത്ത പോലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരിനൊപ്പമുള്ള വിശേഷണ പദപ്രയോഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഒപ്പമുണ്ടായിരുന്ന ലോക്കല്‍ പോലീസ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും, ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരും, സൂര്യനെല്ലി കേസിലേതുള്‍പ്പെടെ മഹിളാസംഘടനകളും ‘നിര്‍ഭയ’ത്തില വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധകോണുകളിലായി രംഗത്തുവന്നു കഴിഞ്ഞു. ‘നിര്‍ഭയം’ കൂടുതല്‍ വിവാദമാകാന്‍ സാധ്യതയുണ്ട് എന്ന വസ്തുത തള്ളിക്കളയാവുന്നതല്ല. എന്നിരുന്നാലും സത്യം ജയിക്കും, സത്യമായി എന്നും അവശേഷിക്കും എന്നതാണ് സത്യം.
മുരളി നെയ്യാറ്റിന്‍കര
പാനിച്ചല്‍, കരിയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: