ഇസ്രായേലിന്റെയും പാലസ്തീന്റെയും അതിര്‍ത്തിപ്രദേശമായ ഗാസ സ്ട്രിപ്പിന്റെ പേര് കാസര്‍കോട്ടെ ഒരു തെരുവിന് നല്‍കിയത് വെറുമൊരു പേരിടലിനപ്പുറം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് വിരല്ചുണ്ടുന്നതാണ്. ഇസ്രായേലും പാലസ്തിനും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലിന്റെ വേദിയാണ് ഗാസ. കാസര്‍കോട് തെരുവിന് ഈ പേരിട്ടത് ഇവിടെയും ഒരു ഏറ്റുമുട്ടല്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്.
പാക്കിസ്ഥാന് കോളനി, ബംഗ്ലാദേശ് കോളനി എന്നൊക്കെയുള്ള പേരുകള്‍ കേരളത്തില്‍ പലയിടങ്ങളിലുമുണ്ട്. മതപരമായ ആധിപത്യവും മറ്റുചില തെറ്റായ പ്രവണതകളും ഇവിടങ്ങളില്‍ പ്രകടമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന് വാഴ്ചയെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തിയപ്പോള്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഉയര്‍ന്ന ബോര്‍ഡ് ‘ജലാലാബാദിലേക്ക് സ്വാഗതം’ എന്നായിരുന്നു. താലിബാന്റെ താവളമായിരുന്നു ഈ പ്രദേശം.
അതുകൊണ്ട് ഗാസ വെറും പേരിടല്‍ മാത്രമായി കാണാതെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിത്രശക്തികളെ പിടികൂടി ശിക്ഷിക്കണം.
കെ.കെ. മോഹനചന്ദ്രന്
മാങ്കാവ്, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: