ബെല്‍ജിയം: ബ്രസല്‍സ് സന്റാര് റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. ആളപായമില്ല. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ചാവേറിനെ പോലീസ് വെടിവെച്ചു കൊന്നു. ഇയാള്‍ ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാളില്‍ നിന്ന് ബെല്‍റ്റ് ബോംബ് അടക്കമുള്ളവ കണ്ടെടുത്തു. വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ടാണ് ഇയാള്‍ എത്തിയതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
സ്ഫോടനം ഭീകരാക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ചാവേറെന്ന് പോലീസ് സംശയിച്ച ഉടന്‍ അയാള്‍ ഒരു സ്യൂട്ട്കേസ് വലിച്ചെറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഐ എസ് ബ്രസല്‍സില്‍ നടത്തിയ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു . ഇതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതിനാലാണ് ഇത്തവണ അക്രമണം തടയാന്‍ സാധിച്ചതെന്ന് പോലീസ് നല്കുന്ന വിവരം. സുരക്ഷയുടെ ഭാഗമായി ബ്രസല്‍സിലെ പ്രധാന ട്രെയിന്‍ സര്‍വീസുകളെല്ലാം പൂര്‍ണ്ണമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: