ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസം തടവിന് ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്.കര്‍ണന്റെ ശിക്ഷ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞശേഷം ഇന്നലെ കോയമ്പത്തൂരില്‍ നിന്ന് കര്ണന് അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം 9-നാണ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. അന്ന് തന്നെ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ എത്തിയ നിന്ന് അദ്ദേഹം അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.
കേരളത്തില്‍ കൊച്ചിയിലാണ് അദ്ദേഹം താമസിച്ചത്. ഈ മാസം 11 മുതല്‍ 13 വരെ പനങ്ങാട്ടെ ലേക്ക് സിംഫണി എന്ന റിസോര്‍ട്ടില്‍ താമസിച്ചെന്നാണ് കൊല്‍ക്കത്ത പൊലീസ് ഇന്നലെ വെളിപ്പെടുത്തിയത്. കോയമ്പത്തൂരില്‍ അറസ്റ്റിലാകുന്നത് വരെ അദ്ദേഹം കേരളത്തില്‍ താമസിച്ച വിവരം പുറത്തറിഞ്ഞിരുന്നില്ല.
കൊച്ചി സിറ്റി പൊലീസിനും ഒന്നും അറിയില്ലായിരുന്നു. കര്ണന് ഇവിടെ ഒളിവിലുണ്ടെന്ന ഒരു സൂചനയും കൊല്‍ക്കത്ത പൊലീസ് നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: