സാവധാന രാഷ്ട്രീയത്തിന്റെ പാതയിലാണിപ്പോള്‍ കോണ്‍ഗ്രസ്.എല്ലാം വൈകിപ്പോകുന്നുവെന്ന് അവര്‍ തന്നെ പരസ്പ്പരം വേവലാതിപ്പെടുകയും കുറ്റപ്പെടുത്തുകയുമാണ്.രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ദളിതന്റെ പേര് ആദ്യം പറയാന്‍ നമുക്കെന്തേ തോന്നിയില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നത്.തളര്‍ന്നു തകര്‍ന്നു കിടക്കുമ്പോള്‍ ഇങ്ങനെ തോന്നാതിരിക്കലും മറവിയുമൊക്ക ഉണ്ടാവാം.
ഓട്ട മത്സരത്തില്‍ അവസാനമായിപ്പോകുന്നവന്റെ പ്രതീക്ഷ ഇല്ലായ്മയാണ് ഇന്ന് കോണ്‍ഗ്രസിന്റെ ആസ്തി. അധികാരം ഇല്ലെങ്കില്‍ പിന്നെന്തിനു ആവേശം എന്നാവാം ഇപ്പോള്‍ കോണ്‍്ഗ്രസ് ചിന്തിക്കുന്നത്. അതുകൊണ്ട് ഒരു ഉറക്കക്കൂടാരത്തിന്റെ അവസ്ഥയാണ് ഈ പാര്‍ട്ടിക്കിപ്പോള്‍ ഉള്ളത്.പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെശക്തമായ അടിത്തറയും ജനപിന്തുണയും ബോധ്യപ്പെട്ട് അങ്ങോട്ടു പൊയ്ക്കഴിഞ്ഞു.ഇനിയും പോയേക്കാം.അവശേഷിക്കുന്ന നേതാക്കളാകട്ടെ പരസ്പ്പരം പഴിചാരി കാലം കഴിച്ചു കൂട്ടുകയാണ്.അണികള്‍ക്കും മടുത്തു.നാളുകളായി അസംതൃപ്തരുടെ കേവലം ആള്ക്കൂട്ടമായിക്കഴിഞ്ഞു കോണ്‍ഗ്രസ്.
തറവാട്ടുസ്വത്തെന്നോ പാരമ്പര്യമെന്നോ പറയാവുന്ന ഒരു ഉടമാസംഘമായിരുന്നു കോണ്‍ഗ്രസ്.അടിയാളരായി പ്രവര്‍ത്തകരും. ഇന്നും അതുതന്നെയാണ് സ്ഥിതി.സ്വാതന്ത്ര്യംകിട്ടി ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും ആയിരക്കണക്കിനു ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്.അവിടെ പലയിടത്തും വെട്ടംവന്നുതുടങ്ങിയത് ബിജെപി സര്‍ക്കാര്‍ വന്നശേഷമാണ്. സോണിയാഗാന്ധിയുടേയും രാഹുലിന്റെയും മണ്ഡലങ്ങള്‍പോലും ഇരുളടഞ്ഞ ഭൂഖണ്ഡംപോലെയാണ്.അതിന്റെ ഫലങ്ങളാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ പ്രതിഫലിച്ചത്.
തങ്ങളെ അധികാരത്തിലേറ്റുക എന്ന ഒരേയൊരു കടമമാത്രമാണ് ജനങ്ങള്ക്കുള്ളതെന്നു ധരിച്ചുവശായ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന കോണ്‍ഗ്രസ് കെട്ടിടമാണ് ജീര്‍ണ്ണിച്ചു നിലംപൊത്തിയത്.അതിന്റെ കല്ലുകള്‍ പെറുക്കിവെച്ച് ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ എന്നുപറഞ്ഞ് ഒരമ്മയ്ക്കും മകനും കാവലിരിക്കാം.കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് സ്വാതന്ത്ര്യം കിട്ടിയശേഷം ഗാന്ധി പറഞ്ഞതാണ്. കേട്ടില്ല.ഇനി അതിലെന്തുണ്ടു പിരിച്ചു വിടാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: