ബെംഗളൂരു: സഹകരണ ബാങ്കുകളിലെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. 8,165 കോടിയുടെ വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന നിയമസഭയെ അറിയിച്ചു.
വിവിധ ബാങ്കുകളിലായി 10,736 കോടിയുടെ വായ്പയാണുള്ളത്. ചൊവ്വാഴ്ച വരെയുള്ളതിന് ആനുകൂല്യം ലഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളും ഈ നടപടിക്ക് പ്രരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാമെന്ന് നേരത്തെ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: