ന്യൂദല്‍ഹി: വിദേശ ഫണ്ടുകള്‍ സ്വീകരിച്ചതിലെ റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത 10,000 എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കും.
8,000 എന്‍ജിഒകള്‍ അഞ്ച് ഫോര്‍മാറ്റിലുള്ള റിട്ടേണുകള്‍ സമര്‍പ്പിച്ചു. ഭൂരിഭാഗം പേരും ഇത് ചെയ്തിട്ടില്ല.
എഫ്സിആര്‍എയുടെ കീഴില്‍ 20,000 എന്‍ജിഒകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 11,000 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. എഫ്സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ച 1,300 എന്‍ജിഒകളുടെ ലൈസന്‍സ് പുതുക്കി നല്കിയിസ്സ. അഞ്ച് വര്‍ഷത്തെ റിട്ടേണുകള്‍ നല്കകാനുള്ള സമയം 14ന് അവസാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: