കോട്ടയം: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിയ്ക്ക് കാരണമായ വൈറസിന് ശക്തി കൂടിയതായി ഗവേഷണഫലങ്ങള്‍ തെളിയ്ക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള വെക്ടര്‍ കണ്ട്രോള് റിസര്‍ച്ച് യൂണിറ്റുകള്‍ നടത്തിയ വിവിധ പഠനങ്ങളിലാണ് ഇത് വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സൂചനയുണ്ട്.
ഒരോ തലമുറയും നിലനില്ക്കാന് വേണ്ടി വൈറസുകളില്‍ ജനിതകമാറ്റം സംഭവിക്കുന്നുണ്ട്. ഇതിലൂടെ വൈറസുകള്‍ കൂടുതല്‍ കരുത്ത് നേടും. മൂന്ന് വര്‍ഷത്തെക്കാളും ഡെങ്കി മാരകാമാവാന് ഇങ്ങനെയുണ്ടായ മാറ്റം കാരണമായിട്ടുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം ജനിതകമാറ്റം ഡെങ്കി വൈറസുകള്‍ക്ക് സംഭവിച്ചോ എന്നതിനെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു.
ആളുകളുടെ പ്രതിരോധശേഷി കുറഞ്ഞതും ഒന്നില്‍ കൂടുതല്‍ തവണ പനി ബാധിച്ചതും രോഗം കൂടുതല്‍ മാരകമാകാന്‍ കാരണമായെന്ന വിലയിരുത്തലും ഉണ്ട്. ജില്ലയില്‍ ഇതുവരെ 169 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥീരീകരിച്ചത്. 260 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് നടത്തിയ പഠനത്തില്‍ ഈഡീസ് കൊതുകിന്റെ സാന്ദ്രത കൂടിയിട്ടുണ്ട്. ഇതിന് ഒന്നര വര്‍ഷത്തോളം ജീവിക്കാനുളള ശേഷിയുണ്ട്. ഈ സാഹചര്യത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനവും കൊതുക് നശീകരണവുമാണ് ഡെങ്കിപ്പനിയെ തടഞ്ഞ് നിര്‍ത്താനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: