കോട്ടയം: തെക്കൂംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ വെന്നിമല കേന്ദ്രീകരിച്ച് നിധിശേഖരമുണ്ടോയെന്ന് പ്രാഥമിക പരിശോധന നടത്താന്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ എത്തും. മീനടം പുത്തന്‍പുരപ്പടി മല്ലകാട്ട് പ്രിന്‍സ് പുന്നന്‍ മാര്‍ക്സിന്റെയും മാതാവ് ഏലിയാമ്മ മാര്‍ക്കോസിന്റെയും മൂന്നേക്കര്‍ പുരയിടത്തിലും 100 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്. ഹൈക്കോടതിയില്‍ പരാതിപ്പെട്ടതിനുസരിച്ചാണ് പരിശോധനയ്ക്ക് വരുന്നത്്. ഭൂമിയില്‍ നിധിശേഖരമുണ്ടെന്ന പ്രചാരണം ശക്തമായതോടെ നിധിവേട്ടക്കെത്തുന്നവരുടെ ശല്യവും ഭീഷിണിയും വര്‍ധിച്ച സാഹചര്യത്തിലാണ് കേസ് ഹൈക്കോടതിയില്‍ എത്തിയത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ നിധിശേഖരം ഭൂമി കുഴിക്കുന്നതടക്കമുളള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് പ്രാഥമിക പരിശോധന നടത്തുന്നത്. പുരാതനമായ വെന്നിമല ശ്രീരാമലക്ഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മീനടം, പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തെ പുരയിടത്തിലാണ് നിധിശേഖരമുണ്ടെന്ന പ്രചാരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: