വൈക്കം: കോട്ടയം ജില്ലയില്‍ സിപിഎം വ്യാപകമായി കലാപങ്ങള്‍ അഴിചുവിടുകയാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി അഭിപ്രായപ്പെട്ടു. വൈക്കത്ത് തലയോലപ്പറമ്പിലും, പെരുവയിലും, വെളളൂരിലും, ബിജെപി ഓഫീസുകള്‍ പൂര്‍ണ്ണമായി അടിച്ചു തകര്‍ത്തിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതിനു ശേഷം യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ശ്യംകുമാറിന്റെ വീട് രാത്രി അടിച്ചു തകര്‍ത്ത് വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. അതിലും പോലീസ് നേക്കുകുത്തിയായി.
അടുത്ത ദിവസങ്ങളില്‍ ജില്ലാ കമ്മറ്റിയംഗം റ്റി.വി മിത്രലാലിന്റെയും, സുരേഷ്ബാബുവിന്റെയും വീടുകള്‍ക്ക് കല്ലെറിഞ്ഞു. ഇവിടെ പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. ബിജെപിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട സിപിഎം നേതൃത്വം അണികളെ കലാപത്തിന് വിടുകയാണ്. ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. ഇതിനെതിരേ ജനകീയ പ്രക്ഷേഭം ഉയര്‍ത്തികൊണ്ടുവരുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര് സുഭാഷ്, വൈസ് പ്രസിഡന്റ് കെ.കെ. കരുണാകരന്, വി.എല്‍ സാബു, പ്രദീപ് അക്കരപ്പാടം, ഷൈമോന്‍, ബിജുവത്സലന് തുടങ്ങിയവര്‍ അദ്ദേഹത്തോടെപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: