തലശ്ശേരി: നങ്ങാറത്ത് പീടികക്കടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസംഗിച്ച വേദിക്കരികില്‍ ബോംബ്സ്ഫോടനമുണ്ടായി എന്ന ആരോപണത്തില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് സൂചന. നിലിവില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. 2017 ജനുവരി 26ന് രാത്രി 9 മണിയോടെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സിപിഎം ആരോപിച്ചത്.
എന്നാല്‍ ബിജെപിക്ക് ഈ ബോംബ് സ്ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായ ന്യൂമാഹി പോലീസ് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇത്കാരണം ന്യൂമാഹി പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലാത്ത ബോംബ് സ്ഫോടനത്തില്‍ നിരപരാധികളെ പ്രതിചേര്‍ത്ത് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ലോക്കല്‍ പോലീസ് തയ്യാറാവാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ളശ്രമമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: