ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത മാസത്തെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പുതിയ കോച്ചിനെ നിയമിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഭാരവാഹിയായ രാജീവ് ശുക്ല അറിയിച്ചു.
അനില്‍ കുംബ്ലെയും വിരാട് കോഹ്ലിയുമായുള്ള പ്രശനം പരിഹരിക്കുന്നതില്‍ ബിസിസിഐ പരാജയപ്പെട്ടു. ആക്ടിങ്ങ് സെക്രട്ടറിയും സിഇഒയും ഇടക്കാല ഭരണസമിതി ചെയര്മാന് വിനോദ് റായിയും കുംബ്ലെയും കോഹ്ലിയുമായി ചര്‍ച്ച നടത്തി. എന്നിട്ടും പ്രശ്ന പരിഹാരമായില്ല.
കുംബ്ലെ രാജിവച്ച സാഹചര്യത്തില്‍ പുതിയ കോച്ചിനെ തേടുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് കോച്ചിനെ തെരഞ്ഞെടുക്കും. ഇതു ഇന്ത്യയുടെ മികച്ച കോച്ചായിരിക്കുമെന്നും ശുക്ല പറഞ്ഞു.
കോഹ്ലി മാത്രമാണോ കുംബ്ലെയെ എതിര്‍ത്തതെന്ന് ചോദ്യത്തിന് ഇതെല്ലാം ഊഹാപോഹങ്ങളാണെന്നായിരുന്നു ശുക്ലയുടെ മറുപടി. ചിലപ്പോഴൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാറുണ്ട്. ബിസിസിഐ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ എല്ലാം ശരിയാകണമെന്നില്ല. ക്യാപ്റ്റന്‍ മാത്രമായി പ്രാധാന്യം കൊടുത്തിട്ടില്ല.
എല്ലാവര്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എല്ലാവരും മനുഷ്യരാണെന്നും ശുക്ല പറഞ്ഞു. കോച്ചിനായി കൂടുതല്‍ അപേക്ഷകള്‍ ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുളളില്‍ അപേക്ഷ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: