മാഡ്രിഡ്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങള്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് തള്ളി. കോണ്‍ഫെഡറേഷന്‍ കപ്പിനു ശേഷം ക്രിസ്റ്റ്യാനൊയുമായി സംസാരിക്കുമെന്നും അദ്ദേഹം ക്ലബ് വിടില്ലെന്നാണ് പ്രതീക്ഷയെന്നും പെരസ് പറഞ്ഞു. റയല്‍ മാഡ്രിഡ് പ്രസിഡന്റായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി വെട്ടിപ്പില്‍ അന്വേഷണം നടക്കുന്നതില്‍ രോഷാകുലനായാണ് ക്രിസ്റ്റ്യാനൊ സ്പെയിന് വിടുന്നതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 4.7 കോടി യൂറോയുടെ നികുതി വെട്ടിപ്പു കേസ് നിലവിലുണ്ട്.
2011-14 കാലയളവില്‍ നാലു കേസുകളിലായി പോര്‍ച്ചുഗല്‍ താരം ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്. കേസില്‍ ക്ലബ്ബില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നാണ് ക്രിസ്റ്റ്യാനൊയുടെ പരാതി. ഇത് പരിഹരിക്കാനാണ് റയലിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: