കൊല്‍ക്കത്ത: അടുത്ത സീസണില്‍ കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇനി ഖാലിദ് ജമീലിന്. 1.25 കോടിരൂപ ശമ്പളത്തിനാണ് ഖാലിദ് ജമീല്‍ പുതിയ ദൗത്യമേറ്റെടുക്കുന്നത്.
ഒരു ഇന്ത്യന്‍ പരിശീലകന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണിത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്സിയുടെ പരിശീലക സ്ഥാനത്തുനിന്നാണ് ഖാലിദ് ജമീല്‍ കൊല്‍ക്കത്തയിലേക്ക് എത്തുന്നത്.
മുന്‍ ഇന്ത്യന്‍ താരമായ ഖാലിദ് ജമീല്‍ ഏഴു സീസണില്‍ മുംബൈ എഫ്സിയുടെ പരിശീലകനായിരുന്നു. പിന്നീട് കഴിഞ്ഞ സീസണില്‍ ഐസ്വാളിന്റെ പരിശീലകനായി ചുമതലയേല്‍ക്കുകയും ടീമിന് ഐ ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.
കൂടാതെ മഹീന്ദ്ര യുണൈറ്റഡിനെയും എയര്‍ ഇന്ത്യ എഫ്സിയെയും ഖാലിദ് ജമീല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കുവൈത്തില്‍ ജനിച്ചു വളര്‍ന്ന ഖാലിദ് 2001ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുകയും ഏഴ് മത്സരങ്ങള്‍ കളിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: