തിരുവനന്തപുരം: ഐഎസ്ആര്‍ഒ വിക്ഷേപണം ചെയ്യുന്ന ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ തമിഴ്നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നിയുസാറ്റ് കേരളശ്രീ എന്ന ഉപഗ്രഹവും ഉള്‍പ്പെടുന്നു.
ഭാരതത്തിലെ ആദ്യ സ്വകാര്യ പ്രകൃതി ദുരന്തമുന്നറിയിപ്പ് നാനോ ഉപഗ്രഹമാണിത്. ഈ ഉപഗ്രഹം വിക്ഷേപണത്തിനായി 2016 ഡിസംബറില്‍ കേരളാ ഗവര്‍ണര്‍ കൈമാറിയിരുന്നു. 16 ശാസ്ത്രജ്ഞരും 200 ല്‍ അധികം വിദ്യാര്‍ത്ഥികളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു.
ഐഎസ്ആര്‍ഒയുടെ 31 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്നു രാവിലെ 9.23 ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേയ്സ് സെന്ററില്‍ നടക്കുകയാണ്. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കാലേക്കൂട്ടി പ്രവചിക്കുന്ന ഉപഗ്രഹം രാജ്യത്തെ കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ സഹായകമാകും.ജെര്‍മനി, ഇറ്റലി, യുഎസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ 15 രാജ്യങ്ങളിലെ ഉപഗ്രഹങ്ങളാണ് 29 ഉപഗ്രഹങ്ങളും വിക്ഷേപണ ഉപഗ്രഹങ്ങളില്പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: