കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖല വികസനത്തിന് 200 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം സജീവ പരിഗണനയില്‍. അടുത്തകാലം വരെ സെസ്് വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ സര്‍ക്കാര്‍ പരിഗണനിയില്‍ ഇല്ലായിരുന്നു. എന്നാല്‍ സെസിലേക്ക് കയറ്റുമതി വ്യവസായികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. ഏറ്റെടുക്കുന്ന സ്ഥലം എവിടെയായിരിക്കുമെന്ന് സര്‍ക്കാരോ, സെസ് അധികൃതരോ വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ സെസിന് തെക്ക്വശം കൊച്ചിയുടെ സെക്ടറല്‍(മാസ്റ്റര്‍)പ്ലാന്‍ അനുസരിച്ച് ഭാവിയില്‍ വ്യവസായ വികസനത്തിനുളള ഇന്‍ഡസ്ട്രീയല്‍ മേഖലയായി നിലനിര്‍ത്തിയിട്ടുള്ള പ്രദേശമാണ്. ഇതനുസരിച്ച് പ്രദേശത്ത് രണ്ട് നിലയില്‍ കൂടുതല്‍ കെട്ടിട നിര്‍മാണത്തിന് തൃക്കാക്കര നഗരസഭ അനുമതി നല്‍കാറില്ല. തെക്ക് വശത്തുള്ള സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മെട്രോ ഉദ്ഘാനത്തിനെത്തിയ പ്രധാനമന്ത്രിയുടെ മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് പ്രത്യേക സാമ്പത്തിക മേഖലയില്‍ വ്യവസായങ്ങള്‍ക്കായി 200 ഏക്കര്‍ കൂടി ഏറ്റെടുക്കണമെന്നായിരുന്നു.
നഗരസഭ പ്രദേശത്തെ 18-ാം വാര്‍ഡ് ഏറെക്കുറെ പൂര്‍ണ്ണമായും ഇന്‍ഡ്സ്ട്രീയല്‍ സോണായാണ് മാസ്റ്റര്‍ പ്ലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെസ് വികസനത്തിനായി സ്ഥലം ഏറ്റെടുത്താല്‍ വാര്‍ഡിലുള്ള 400ല്‍പ്പരം വീടുകളും 12 ഫഌറ്റുകളും നിരവധി വില്ലകളും നഷ്ടപ്പെടും. വ്യവസായ മേഖലയിലെ മാലിന്യം പുറന്തള്ളുന്ന ചാത്തനാംചിറ തോടിന് ഇരുവശവും മാസ്റ്റര്‍ പ്ലാനില്‍ ഇന്‍ഡ്സ്ട്രീയല്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. തോടിന് പടിഞ്ഞാറ് വശം വാഴക്കാല വില്ലേജിലും കിഴക്ക് വശം 18-ാം വാര്‍ഡ് ഏറെക്കുറെ പൂര്‍ണമായും കാക്കനാട് വില്ലേജിലുമാണ് ഉള്‍പ്പെടുന്നത്. സെസിന് അനുബന്ധമായി സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ സീപോര്‍ട്ട് എയര്‍പോര്‍ട് റോഡിന് പടിഞ്ഞാറു വശം കോടികള്‍ വിലമതിക്കുന്ന സ്ഥലങ്ങളും കെട്ടിടങ്ങളും ഫഌറ്റുകളും ഏറ്റെടുക്കേണ്ടിവരും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഫാക്ടിന്റെ സ്ഥലത്ത് സെസ് വികസനത്തിന് സ്ഥലം കണ്ടെത്താനാകുമെന്നാണ് സെസ് ഡെവലപ്പ്മെന്റ് അധികൃതര്‍ നല്കുന്ന സൂചന. ഫാക്ടിന്റെ അമ്പലമേട് ഡിവിഷനിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
അടുത്തകാലം വരെ സെസ്് വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍ സര്‍ക്കാര്‍ പരിഗണനിയില്‍ ഇല്ലായിരുന്നു. എന്നാല്‍ സെസിലെ 103 ഏക്കറില്‍ വ്യവസായ സ്ഥാപനങ്ങള്‍ കൂടാതെ പുറത്തുള്ള കയറ്റുമതി വ്യവസായികള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതോടെയാണ് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കഴിഞ്ഞ മാര്‍ച്ചില്‍ വാണിജ്യമന്ത്രാലയം സെക്രട്ടറി തലസ്ഥനത്തെത്തി ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സെസ് വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ സജീവമായി പരിഗണിക്കുകയായിരുന്നു.
130 വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സെസിനകത്ത് ഒരിഞ്ച് സ്ഥലം പോലും നിലവില്ല. സെസിനകത്തെ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി(വാറ്റ്) കയറ്റുമതിക്ക് ശേഷം നല്കിയാല് മതിയെന്ന നിബന്ധനയാണ് വ്യവസായികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പുറത്തുള്ള കയറ്റുമതി വ്യവസായങ്ങള്‍ സെസിനകത്ത് കേന്ദ്രീകരിക്കാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സെസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സെസിലേക്ക് പ്രകൃതി വാതകം എത്തിയതും വ്യവസായങ്ങള്‍ക്ക് അനുകൂല ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: