കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് നോര്‍ത്ത്, സൗത്ത് റയിവേ സ്റ്റേഷന്, ഓവര്‍ ബ്രിഡ്ജ്, തേവര ബസ് സ്റ്റാന്റ് പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്നയാളെ കൊച്ചി സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് അസി: കമ്മീഷണര്‍ ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടി. 1.2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പാലാരിവട്ടം സ്വദേശി ഇല്ലിക്കല്‍ വീട്ടില്‍ ശ്രീക്കുട്ടന് (23) ആണ് പോലീസ് പിടിയില്‍ ആയത്. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നും കിലോയിക്ക് 10,000 രൂപയ്ക്ക് ശേഖരിക്കുന്ന മുന്തിയ ഇനത്തില്‍പ്പെട്ട കഞ്ചാവ് 20000 രൂപയ്ക്കാണ് ഈയാള് മൊത്തക്കച്ചവടം നടത്തിയിരുന്നത്. അര കിലോയുടെ പാക്കറ്റുകളില്‍ ആക്കിയായിരുന്നു വില്പന, നഗരത്തിലെ ലോഡ്ജുകളില്‍ ദിവസവാടകയ്ക്ക് താമസിച്ചായിരുന്നു ഇയാള്‍ ഇടനിലക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. പോലീസ്, എക്സൈസ് ചെക്കിങ്ങുകള്‍ ഒഴിവാക്കുന്നതിനായി ഇതര സംസ്ഥാന ലോറികളില്‍ മാറിമാറി കയറിയാണ് ഇയാള്‍ തമിഴ്നാട്ടില്‍ നിന്നും സ്റ്റോക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ഇടനിലകാരനില് നിന്നുമാണ് ഇയാളെ പറ്റിയുള്ള സൂചന ലഭിച്ചത്. ഷാഡോ എസ്ഐ ഹണി കെ ദാസ്, സൗത്ത് എസ്ഐ ദ്വജേഷ് സിപിഒമാരായ സാനു, സനോജ്, വിശാല്‍, ശ്യാം, സുനില്‍, രാഹുല്‍, ഷാജി, രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: