ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന പ്രതി ദയാവധത്തിന് വിധേയനാക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് കത്ത് നൽകി. പ്രതികളിലൊരാളയ റോബർട്ട് പയസാണ് പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്ക് മുൻപാകെ ദയാവധത്തിനായി കത്ത് മുഖാന്തരം അപേക്ഷ നൽകിയത്.
’27 വർഷമായി ഞാൻ ജയിൽ ശിക്ഷയനുഭവിക്കുകയാണ്. സർക്കാരിന്റെ ഉദ്ദേശ്യമെന്താണെന്ന് എനിക്ക് നന്നായി അറിയാം, ഒരിക്കൽ പോലും കുടുംബം തന്നെ സന്ദർശിക്കാനെത്തിയിട്ടില്ല, എന്റെ ജീവിതം കൊണ്ട് യാതൊരു ലക്ഷ്യവുമില്ല’-റോബർട്ട് കത്തിൽ പറയുന്നു.
താൻ കുറ്റക്കാരനല്ലെന്ന് ജ്ഡ്ജി ഒരു തവണ പ്രസ്താവിച്ചിരുന്നു എന്നാൽ ജയിൽ ശിക്ഷയിൽ നിന്നും മോചനം നേടാൻ സാധിച്ചില്ല, തനിക്ക് ഉറപ്പുണ്ട് ഒരിക്കലും മോചനം ലഭിക്കില്ലെന്ന്, അതിനാൽ തനിക്ക് ദയാവധം അനുവദിച്ച് തരണം- റോബർട്ട് കത്തിൽ സൂചിപ്പിക്കുന്നു.
‘2014ൽ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തങ്ങളെ മോചിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു, എന്നാൽ ആ ശ്രമങ്ങളും പരാജയപ്പെട്ടു. ഇപ്പോൾ സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് മനസിലാക്കുന്നു. എന്റെ മുഴുവൻ ജീവിതവും ജയിലിൽ കിടക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിനാൽ തനിക്ക് ദയാവധം അനുവദിച്ച് തരണം’- റോബർട്ട് കത്തിൽ വ്യക്തമാക്കുന്നു.
1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ചാവേർ പൊട്ടിത്തെറിച്ചാണ് മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തമിഴ് പുലികളുടെ നേതൃത്വത്തിലുള്ള ഏഴ് പേരായിരുന്നു ഈ ആക്രമണം സംഘടിപ്പിച്ചത്. ഇതിലൊരു പ്രതിയാണ് റോബർട്ട് പയസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: