കരുനാഗപ്പള്ളി: ബന്ധുവീട്ടില്‍ പോയി തിരികെവരവെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാ അക്രമം. ബിയര്‍കുപ്പി കൊണ്ട് അടിയേറ്റ അവരെ കരുനാഗപ്പള്ളി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30ഓടു കൂടി കരുനാഗപ്പള്ളി ആലുംമൂട്ടിന് സമീപം വച്ചാണ് അക്രമമുണ്ടായത്.
ഭര്‍ത്താവും മകളുമൊത്ത് മാരാരിത്തോട്ടത്തുള്ള ബന്ധുവീട്ടില്‍ പോയി കരുനാഗപ്പള്ളിയിലെ വീട്ടിലേക്ക് വരവെ കാറില്‍ വന്ന നാല്‍വര്‍സംഘം അസഭ്യം പറയുകയും ഇതു ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ ബൈക്കിനു കുറുകെ കാര്‍ ഇട്ട് മാര്‍ഗതടസമുണ്ടാക്കി ബിയര്‍കുപ്പി കൊണ്ട് അടിയ്ക്കുകയും ബിയര്‍ ഇവരുടെ ദേഹത്ത് ഒഴിയ്ക്കുകയുമായിരുന്നു. അടി കൊണ്ട സിവില്‍ സപ്ലൈസ് ജീവനക്കാരിയെ കരുനാഗപ്പള്ളി ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറില്‍ വന്ന നാലുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് ആള്ക്കാര് ഓടി കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപെട്ടു. സംഭവമറിഞ്ഞ് ഉടന്‍ തന്നെസ്ഥലത്ത് എത്തിയ കരുനാഗപ്പള്ളി എസ്ഐ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കല്ലേലിഭാഗം സ്വദേശികളായ ആരതി മന്ദിരം ജയകുമാര്‍, കോളശ്ശേരില്‍ ഷാജഹാന് എന്നിവരെ അറസ്റ്റു ചെയ്തു. കല്ലേലിഭാഗം സ്വദേശി വിഷ്ണു, ചേപ്പാട് സ്വദേശി മഹേഷ് എന്നിവരെ പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: