ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ജമ്മു കശ്മീരിലെ 20 പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന് ഓഫിസര്‍മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം അനുമതി നല്‍കിയത്. താഴ്വരയിലെ ഏറ്റവും സംഘര്‍ഷ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇരുപതു സ്റ്റേഷനുകള്‍ക്കാണ് ഇത്തരം ജീപ്പുകള്‍ നല്‍കുക.
ദക്ഷിണ കശ്മീരിലെ തുജ്വാരയിലെ ഭീകരാക്രമണത്തിലാണ് കഴിഞ്ഞ ആഴ്ച സ്റ്റേഷന് ഓഫിസര്‍ ഫിറോസ് അഹമ്മദ് ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഫിറോസ് അഹമ്മദ് പല തവണ ബുള്ളറ്റ് പ്രൂഫ് വാഹനത്തിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവാദം കിട്ടിയിരുന്നെല്ലെന്നു റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 29 പോലീസിദ്യോഗസ്ഥര് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: