കുറവിലങ്ങാട്: മാലിന്യനിര്മര്ജനം പേരില്‍ മാത്രം ഒതുങ്ങിയതോടെ കുറവിലങ്ങാട്, ഉഴവൂര്‍,വെളിയന്നൂര്‍, കാണക്കാരി, മരങ്ങാട്ടുപളളി,പഞ്ചായത്തുകളില്‍ പനി പടരുന്നു. എന്നാല്‍ മേഖലയില്‍ ഡെങ്കിപ്പനി നിയന്ത്രണവിധേയമാണ്. വിവിധ പഞ്ചായത്തുകളിലുളള സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറിലധികം ആളുകള്‍ ചികിത്സ തേടിയെത്തുന്നുണ്ട്. സര്‍ക്കാര്‍ ആശൂപത്രികളില്‍ മിക്കയിങ്ങളിലും രോഗികള്‍ക്ക് നില്ക്കാന് പോലും ഇടമില്ല. ഉഴവൂര്‍ ആശുപത്രിയുടെ കാര്യമാണ് ഏറ്റവു ദയനീയം. അസൗകര്യങ്ങളുടെ കൂടാരമായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ട’ിടം. ഇവിടെ ആവശ്യത്തിന് ഡോക്ടര്മാരുളളതാണ് രോഗികളുടെ ഏക ആശ്രയം.
കൊതുകുകളുടെ ഉറവിടനശീകരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തങ്ങള്‍ കാര്യായി നടത്തിയില്ലെങ്കില്‍ വരുംദിനങ്ങളില്‍ രോഗബാധ വര്‍ദ്ധിക്കാനാണ് സാധ്യത. എന്നാല്‍ മഴക്കാല പൂര്‍വ ശുചീകരണം പോലും തൃപ്തികരമായി നടത്താത്ത അവസ്ഥയാണ് മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും. ഇത്തവണ മുതല്‍ വിദ്യാഭ്യാസം, നഗരകാര്യം, ജലവിഭവം, സാമൂഹ്യനീതി, മൃഗസംരക്ഷണം , കൃഷി, പൊതുരാത്ത് , തൊഴില്വകുപ്പുകളുടെ ശുചീകരണ ജോലികള്‍ നപ്പാക്കാനായിരുന്നുസര്ക്കാര് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.. ഇതിന് പുറമെ ആരോഗ്യസ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സംഘനകള്‍, സ്കൂളുകള്‍, എന്‍.സി.സി, കുടുംബശ്രീ , തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ ഉറപ്പാക്കമെന്ന് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞകുറെ വര്‍ഷങ്ങളായി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വെറും ചടങ്ങായി മാറുന്ന പതിവിന് മാറ്റം വരുത്തുകയായിരുന്നു പുതിയ നിര്‍ദേശങ്ങളുടെ ലക്ഷ്യം.
പരിസര ശുചിത്വം ഉറപ്പ് വരുത്തണമെന്നും എല്ലാ വാര്‍ഡുകളിലും ശുചീകരണ സമിതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു പക്ഷേ, ഇതെല്ലാം ജലരേഖയായി മാറി. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ വാര്‍ഡ് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത് മാത്രമാണ് ആകെയുളള പ്രവര്‍ത്തനം. ചില സ്ഥലങ്ങളില്‍ കൊതുകിന്റെ ഉറവിടങ്ങളില്‍ മരുന്ന് തളിച്ചു. ഓടകള്‍, തോടുകള്‍ എന്നിവയുടെ ശുചീകരണം ,വഴിയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യം നീക്കം ചെയ്യല്‍ എവിടെയും നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: