ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം തെക്കേനടയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാന്‍ വേണ്ടി സ്വകാര്യ വ്യക്തി കൈയ്യേറി സ്ഥാപിച്ച സ്ലാബുകള്‍ പൊളിച്ച സംഭവത്തില്‍ കേസെടുത്ത ബിജെപി നഗരസഭാ കൗണ്‍സിലര്‍മാരെ ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നും ദുരിതബാധിതര്‍ തന്നെ ജാമ്യത്തിലിറക്കി.
സോള്‍വെന്റ് റോഡില്‍ പൊതുമരാമത്തു വക തോടിനു കുറുകെ സ്വകാര്യവ്യക്തി നിര്‍മിച്ച സ്ലാബുകള്‍ കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, സന്തോഷ് ബോബന് എന്നിവര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു എന്നതാണ് കേസ്. പത്തടിയിലധികം വീതിയുള്ള തോട് കൈയേറി നഗരസഭയുടെ അനുമതിയില്ലാതെ നഴ്സറിക്ക് മതില് കെട്ടുകയും സഌബ് ഇടുകയും ചെയ്തതോടെ പടിഞ്ഞാറോട്ടുള്ള നീരൊഴുക്ക് തടസപ്പെടുകയും, വെള്ളം വടക്കോട്ട് ഒഴുകി വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്തു. കനത്ത മഴയില്‍ നിരവധി കുടുംബങ്ങള്‍ വെള്ളത്തിലായ സാഹചര്യത്തിലാണ് സഌബ് പൊളിച്ചതെന്നു കൗണ്‍സിലര്‍മാര്‍ വിശദികരിച്ചു.
വെള്ളക്കെട്ട് മൂലം സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയാതെവന്ന പട്ടികജാതിക്കാരായ കൈപ്പാറ വള്ളിയും കുട്ടനുമാണ് കൗണ്‍സിലര്‍മാരെ ജാമ്യത്തിലെടുത്തത്. കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി അഡ്വ. ഗോപന് മാമ്പുഴ ഹാജരായി.
സഌബ് പൊളിച്ചതോടെ വിവാദത്തിലായ തെക്കേനട പാടശേഖരം സംരക്ഷിക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആര്‍ഡിഒ ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: