തലശ്ശേരി: തിരക്കേറിയ ബസ്സില്‍ യാത്രക്കാരന്റെ പണം തട്ടിയെടുത്തയാളെ സഹയാത്രികരായ വിദ്യാര്‍ത്ഥികള്‍ നല്കിയ സൂചനപ്രകാരം തലശ്ശേരി പോലീസ് പിടികൂടി. ഇരിട്ടി സ്വദേശി പാറേപ്പറമ്പില്‍ രവീന്ദ്രനാണ് (45) പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു കേസില്‍ കോടതി അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് മുങ്ങിനടക്കുന്ന പ്രതിയാണെന്ന് തിരിച്ചറിഞ്ഞു.
ഇന്നലെ ഉച്ചയോടെ പാനൂരില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന സണ്‍ പാലസ് ബസ്സിലെ യാത്രക്കാരനായ പരിമഠത്തെ തില്ലേരിയില് ടി.അഹമ്മദ് അഷ്റഫിന്റെ 18000 രൂപയാണ് രവീന്ദ്രന് അടിച്ചുമാറ്റിയിരുന്നത്. മക്കള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാനായി വരുന്നതിനിടയിലാണ് സംഭവം. ബസ്സ് മഞ്ഞോടിയിലെത്തിയപ്പോഴാണ് പണം പോക്കറ്റടിക്കപ്പെട്ടതായി അഷ്റഫിന് മനസ്സിലായത്. ഇതോടെ മോഷ്ടാവിനെ കണ്ടെത്താന്‍ ബസ്സ് പോലീസ് സ്റ്റേഷനിലെത്തിച്ചു. പരിശോധനയില്‍ നഷ്ടപ്പെട്ട പണം ബസ്സിനകത്തെ ലഗേജ് കാരിയറില്‍ നിന്നും കണ്ടെത്തി. പിറകെ പോക്കറ്റടി വീരനെയും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: