ആറ്റിങ്ങല്‍: ലൈസന്‍സില്ലാതെ സ്വകാര്യ ബസ്സോടിച്ചയാള് പിടിയില്‍. ആറ്റിങ്ങല്‍ വര്‍ക്കല റൂട്ടിലോടുന്ന സ്വകാര്യബസിലെ കണ്ടക്ടറും നടത്തിപ്പുകാരനുമായ ആര്.സുരേഷ്, ഡ്രൈവര്‍ മനൂപ് എന്നിവരാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പിടിയിലായത്.
ബസിലെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസോടിക്കുന്നുവെന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ആലംകോട് വച്ച് പിടികൂടിയത്. പരിശോധിക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്ന സുരേഷിന് ലൈസന്‍സില്ലായിരുന്നു. തുടര്‍ന്ന് ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു.
ഈ സമയം താനാണ് ഡ്രൈവറെന്ന് ബസിലുണ്ടായിരുന്ന മനൂപ് എംവിഐയെ അറിയിച്ചു. ലൈസന്‍സില്ലാതെ ഓടിച്ചതിന് സുരേഷിന് പിഴചുമത്തി. സര്‍വ്വീസ് സമയത്ത് ബസ് ലൈസന്‍സില്ലാത്തയാളെ ഏല്പിച്ചതിന് മനൂപിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും ആര്‍ടിഒ വി.സജിത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: