കാട്ടാക്കട: കിള്ളിയില്‍ സിപിഎം ഒത്താശയോടെ ദളിത് കുടുംബം തെരുവിലിറക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍. കാട്ടാക്കട വില്ലേജ് പടിക്കലില്‍ അന്തിയുറങ്ങുന്ന കുമാരിയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങളുടെ ദളിത് പ്രേമം കാപട്യമെന്ന് മാര്‍ക്സിസ്റ്റുകാര്‍ തെളിയിച്ചിരിക്കുന്നു. കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമടങ്ങുന്ന പട്ടികജാതി കുടുംബം തെരുവിലിറക്കപ്പെട്ടിട്ട് ഇന്നേക്ക് പതിനെട്ട് ദിവസം പിന്നിടുന്നു. ഈ കുടുംബത്തിന് നീതി ലഭിക്കണം. പിണറായിക്ക് ഒന്നിലധികം ചങ്കുണ്ടെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. അതിലൊന്നിലെങ്കിലും ദയ എന്നൊരു വികാരമുണ്ടെങ്കില്‍ ഈ നിര്‍ധന കുടുംബത്തിന്റെ പ്രശ്നം പരിഹരിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യ പ്രേം, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കെ. പ്രഭാകരന്, മഹിളാ ഐക്യവേദി ജില്ലാ സംയോജകന്‍ ശിവശങ്കരപിള്ള, ജലജ, ബിജു എന്നിവരും ദളിത് കുടുംബത്തെ സന്ദര്‍ശിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: