ന്യൂദൽഹി: രാജ്യത്തെ 30 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. ഇതോടെ സ്മാര്‍ട്ട് നഗരങ്ങളുടെ എണ്ണം 90 ആയി ഉയരും. തിരുവനന്തപുരമാണ് പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം ഛത്തീസ്ഗഡിലെ റായ്പൂരാണ്.
57,393 കൂടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. 40 നഗരങ്ങളെയാണ് പദ്ധതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മുംബൈ അടക്കമുള്ള നഗരങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. കൂടാതെ ചില നഗരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന മാനദണ്ഡങ്ങള്‍ പാലിച്ചതുമില്ല.
അടിസ്ഥാന ഭൗതിക സൗകര്യം, മെച്ചപ്പെട്ട ജീവിതനിലവാരം, സുസ്ഥിരമായ പരിസ്ഥിതി, സ്മാർട്ട് സൊല്യൂഷൻസ് എന്നിവ ലക്ഷ്യമിട്ടുള്ളതാണ് സ്മാർട്ട്സിറ്റി പദ്ധതി. നിലവിൽ കൊച്ചിയെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: