കടകംപള്ളി സുരേന്ദ്രന് മന്ത്രിയായത് കഴിവിന്റെ അടിസ്ഥാനത്തില്ലല്ലേയെന്ന് ജനത്തിനു സംശയം. അനാവശ്യ പ്രസ്താവനകളിറക്കി സര്‍ക്കാരിനെ വെട്ടിലാക്കുന്നതിന് കടകംപള്ളിക്ക് മുഖ്യമന്ത്രി പിണറായി വിജയന് താക്കീതു നല്കിയപ്പോള് പറഞ്ഞത് മന്ത്രിമാരാകാന്‍ യോഗ്യതയുള്ള നിരവധിപേര്‍ പാര്‍ട്ടിയിലുണ്ടെന്നാണ്. എന്നുവെച്ചാല്‍ കടകംപള്ളിക്കു യോഗ്യത ഇല്ലെന്നാണോ. പിന്നെ എങ്ങനെ കക്ഷി യോഗ്യതനേടി. അങ്ങനെയൊക്കെ ചോദിച്ചു വരുമ്പോള്‍ എംഎം.മണിക്കെന്താണു യോഗ്യത എന്നാവും. മണിയുടെ വണ്‍ ടു ത്രി തന്നെ യോഗ്യത.
മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടകംപള്ളി ഉണ്ടാക്കിയ വിവാദം ചടങ്ങിന്റെ ശോഭകെടുത്തിയെന്നും ബിജെപിക്കും കുമ്മനത്തിനും വലിയ ശ്രദ്ധ കിട്ടിയതായും പിണറായി ഓര്‍മിപ്പിച്ചു. പിണറായി സര്‍ക്കാരിനെ ആദ്യമായിട്ടല്ല ഒരു മന്ത്രി വെട്ടിലാക്കുന്നത്. മണ്ടത്തരം പറഞ്ഞ് ആദ്യം പുത്തുപോയ ഇ.പി.ജയരാജന്. പിന്നെ ജി.സുധാകരന്. ഇന്നും ലൈനായി നില്ക്കുന്ന മണി. വെട്ടിലാക്കാന്‍ പറ്റിയവര്‍ ഇനിയും ഉണ്ടല്ലോ സിപിഎമ്മില്‍ തന്നെ. പിണറായി പറഞ്ഞുതന്നെ സ്വയം വെട്ടിലാകുന്നുണ്ട്. പിന്നെന്തിനു കടകംപള്ളി.
പിണറായി സഹമന്ത്രിമാരെ നിര്‍ദേശിക്കാനും പഠിപ്പിക്കാനും ശ്രമിക്കുമ്പോള്‍ പിണറായിയെ ആര് പഠിപ്പിക്കുമെന്ന് അവര്‍ക്കും തോന്നലുണ്ടാകാം. അഞ്ചെട്ടു ഉപദേശികളുണ്ടായിട്ട് പിണറായിക്കു പറ്റുന്നില്ല. പിന്നെയാണ് കടകംപള്ളിക്ക്. എം.വി ജയരാജന് വന്നപ്പോള്‍ ഉപദേശി വൃന്ദം ശരിയാകുമെന്നാണ് തോന്നിയത്. പകരം ഒന്നുകൂടി വഷളായി. ഉപദേശകരുടെ എണ്ണംകൂടിയപ്പോള്‍ വശംകെട്ടതു പിണറായി തന്നെയാവണം. ആരുടെ ഉപദേശം കേള്‍ക്കും. ആരെ വിശ്വസിക്കും. എന്നൊക്കെയാവും പിണറായിക്കും പ്രശ്നം. നേരു പറഞ്ഞാല്‍ ആര്‍ക്കും വെട്ടിലാക്കാന്‍ പറ്റുന്നതായി പിണറായി മന്ത്രിസഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: