ആലപ്പുഴ: നഗരമദ്ധ്യത്തിലെ മിനി സിവില്‍ സ്റ്റേഷന് പകര്ച്ചവവ്യാധികളുടെ പ്രഭവ കേന്ദ്രമായി. ഓഫീസുകളിലേയ്ക്ക് കയറണമെങ്കില്‍ മൂക്കുപൊത്തിച്ചെല്ലേണ്ട അവസ്ഥയാണിപ്പോള്‍.
അഞ്ചുനിലകളുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ താഴെ അടിഞ്ഞു കൂടി ഒഴുകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിക്കുന്ന പൈപ്പുകള്‍ പൊട്ടിയതാണ് കക്കൂസ് മാലിന്യങ്ങള്‍ താഴത്തെ ക്ലോസറ്റില്‍ അടിഞ്ഞൊഴുകുന്നതിനിടയാക്കിയിരിക്കുന്നത്.
പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ദിവസേന അറുന്നൂറോളം കുട്ടികളും രക്ഷിതാക്കളും വന്നു പോകുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പരിസരത്ത് മൂക്കുപൊത്തിയാണ് എല്ലാവരും നില്‍ക്കുന്നത്.
പേര് രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനും എത്തുന്ന പലരും ഛര്‍ദ്ദിച്ചാണ് മടങ്ങുന്നത്. ഉദ്യോഗസ്ഥര്‍ക്കാകട്ടെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നുമില്ല. പിഡബ്ല്യ ഡി എക്സിക്യുട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള എസ്റ്റിമേറ്റ് കമ്മറ്റിയിലാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കുന്നത്.
നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രവുമല്ല മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ട് നിറഞ്ഞും ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന പുല്ലുകളാണ് വടക്കുഭാഗ ത്തുള്ളത്.
ജില്ലയില്‍ പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യ ത്തിലാണ് സിവില്‍ സ്റ്റേഷനു മുന്നില്‍ ഇത്തരത്തിലുള്ള മാലിന്യ കൂമ്പാരം നഗരമധ്യത്തില്‍ കുന്നുകൂടി കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: