ന്യൂദല്‍ഹി: എട്ട് വയസ്സിന് താഴെയുള്ളവര്‍ക്കും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ പത്ത് ശതമാനം ഇളവ് നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും പാസ്പോര്ട്ടില് വ്യക്തി വിവരങ്ങള്‍ രേഖപ്പെടുത്താം.
തത്കാല്‍ പാസ്പോര്‍ട്ടുകള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഇനി മുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന നടപടിയാണിത്. 1967ലെ പാസ്പോര്‍ട്ട് ആക്ട് നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇംഗ്ലീഷില്‍ മാത്രം പാസ്പോര്‍ട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി സുഷമ പറഞ്ഞു.
ഇനി ഇംഗ്ലീഷിലും ഹിന്ദിയിലും പാസ്പോര്ട്ടുകള് ലഭിക്കും. അറബ് രാജ്യങ്ങളില്‍ അറബിയിലും ജര്‍മ്മനിയില്‍ ജര്‍മ്മനിലും റഷ്യയില്‍ റഷ്യനിലും പാസ്പോര്‍ട്ടുണ്ട്. വേദകാലത്ത് കുട്ടികളെ ഗുരുകുലത്തില്‍ ചേര്‍ക്കുന്നത് എട്ടുവയസ്സിലായിരുന്നു. അറുപത് വയസ്സ് വാനപ്രസ്ഥത്തിന് പോകുന്ന പ്രായവും. ഫീസിളവ് ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: