പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായി മൂലയിലെ ഹെഡ്സന്‍ ഗെയ്ല് വസ്ത്രശാലക്കുള്ളില്‍ യുവ വ്യാപാരിക്കു വെട്ടേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ചുള്ള ചില സൂചനകള്‍ പോലീസിനു ലഭിച്ചിരുന്നുവെങ്കിലും അന്വേഷണ സമയത്തെ പിഴവുകള്‍ പ്രതികള്‍ രക്ഷപെടാന്‍ സാഹചര്യമൊരുക്കുകയായിരുന്നു. സംഭവം നടന്ന ദിവസം പ്രതികള്‍ വന്ന വാഹനത്തിന്റെ അടയാളങ്ങളും ധരിച്ച വസ്ത്രങ്ങളുടെ വിവരങ്ങളും വെച്ച് കൃത്യം നടന്ന സ്ഥലത്തിന്റെ പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
പരിക്കേറ്റ അരൂര്‍ സ്വദേശി ബാലസു ബ്രഹ്മണ്യന്‍ (35) നല്കിയ മൊഴി കേസന്വേഷണത്തിന് സഹായകമല്ലെന്ന് പോലീസ് പറയുന്നു. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിലെ പ്രധാനിയെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: