കാലവര്‍ഷമെത്തുന്നതിനു മുന്‍പേ ആരോഗ്യവകുപ്പ് നാടാകെ പനിപ്പേടി പരത്തുന്നതാണ് ഇന്നത്തെ ദുരവസ്ഥക്ക് പ്രധാന കാരണം. സാധാരണ പനി ഡങ്കിപ്പനിയും എലിപ്പനിയുമൊക്കെയായി മാറിയേക്കാമെന്ന ആരോഗ്യവകുപ്പിന്റെ വന്‍ പ്രചാരണം ജനങ്ങളെയാകെ ആശുപത്രിയിലേക്കോടാന്‍ പ്രേരിപ്പിക്കുന്നു.
കാലവര്‍ഷാരംഭത്തില്‍ സാധാരണ നിരക്കില്‍ കൂടുതലായി പനിയും ജലദോഷവുമൊക്കെ ഉണ്ടാകുന്നതില്‍ യാതൊരു അസ്വാഭാവികതയും ഇല്ല. അതൊക്കെ കൈകാര്യം ചെയ്യാനും സുഖപ്പെടുത്താനും വളരെ ലഘുവായ പാരമ്പര്യ ചികിത്സാരീതികളിവിടെയുണ്ട്. കൂടാതെ ‘ആയുഷി’ന്റെ കീഴില്‍ വരുന്ന ആയുര്‍വേദ ഹോമിയോ നാച്വറോപ്പതി രീതികളുമുണ്ട്; വളരെ ഫലപ്രദവും ചെലവു കുറഞ്ഞതും.
ലക്ഷക്കണക്കിന് ആളുകള്‍ അവയിലൂടെ പനിക്കും ജലദോഷത്തിനും ചുമക്കും മറ്റും പരിഹാരം കാണുന്നുമുണ്ട്. പക്ഷേ ആധുനിക ഡോക്ടര്‍മാരുടെ പേടിപ്പെടുത്തലുകളാണ് ജനങ്ങളെ ആശുപത്രിയിലെത്താന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ ആശുപത്രിയിലെത്തി ഒത്തിരിമരുന്നുകള് അകത്താക്കുന്നവരും ഭയമുള്ളവരും കുടുങ്ങുന്നു.
രോഗാവസ്ഥയില്‍ കര്‍ശന ആഹാര നിയന്ത്രണവും വിശ്രമവുമാണ് പ്രധാനം. മരുന്നുകളല്ല, പ്രത്യേകിച്ച് ഇംഗ്ലീഷ് മരുന്നുകള്‍. ഇന്നത്തെ ഈ പ്രതിസന്ധി പരിഹാരിക്കാന്‍ നമ്മുടെ പരമ്പരാഗതരീതികളും ആയുഷ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതികളും അനുവര്ത്തിക്കുന്നതായാല് ഒരു പ്രതിസന്ധിയും ഉണ്ടാവില്ല.
കെ.വി. സുഗതന്
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: