കൂരോപ്പട: ലഹരിയുടെ വിപത്തുകള്‍ ഓര്‍മ്മപ്പെടുത്തി വിദ്യാര്‍ഥിനികളുടെ കണ്ണീരില്ചാലിച്ച കവിതകള്‍ ശ്രദ്ധേയമാകുന്നു. പങ്ങട എസ്.എച്ച് ഹൈസ്കൂളിലെ 21 വിദ്യാര്‍ത്ഥിനികളാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി 21 കവിതകള്‍ രചിച്ചത്. ലഹരി വരുത്തിവെയ്ക്കുന്ന ദോഷങ്ങള്‍ വിവരിക്കുന്ന കവിതക്ക് കണ്ണീര്‍ക്കവിതകള്‍ എന്ന പേരും നല്‍കിയിരുന്നു. പുസ്തകരൂപത്തില്‍ പ്രസിദ്ധികരിച്ചതിന് പുറമെ സിഡിയുമുണ്ട്.
വിദ്യാഭ്യാസവകുപ്പും മറ്റ് സംഘടനകളും കവിതകള്‍ എഴുതിയ വിദ്യാര്‍ത്ഥിനികളെയും സ്കൂള്‍ അധികൃതരെയും അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണീരിന്റെ ലഹരിക്കവിതകള് വായിക്കുകയും പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുകയും സ്കൂളിന് പ്രശംസാപത്രം നല്‍കുകയും ചെയ്തു.കവിതകള്‍ നാടിനും വിദ്യാര്‍ത്ഥികള്‍ക്കും ഒട്ടേറെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിനന്ദനക്കത്തില്‍ പറഞ്ഞു.
സ്കൂളിലെ അധ്യാപക-രക്ഷകര്‍ത്തൃ സംഗമത്തില്‍ മുഖ്യമന്ത്രിയുടെ അഭിനന്ദന കത്ത് സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എം. റെജിമോന് വായിച്ചു.സ്കൂള്‍ മാനേജര്‍ ഫാ.ജോണ്‍ കൊച്ചുമലയില്‍ അധ്യക്ഷത വഹിച്ച സംഗമം അസി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ടോണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്തു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സണ്ണി പാമ്പാടി, പഞ്ചായത്ത് അംഗം ഉമാദേവി, പി.റ്റി.എ.പ്രസിഡന്റ് അനില്‍ കൂരോപ്പട, മുന്‍ ഹെഡ്മാസ്റ്റര് ജോസഫ് സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ജനി കഴുന്നടി, ജോര്‍ജ് ജോബ്, രാജു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ എന്‍ഡോവ്മെന്റുകളും സ്കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: