ലണ്ടന്‍: പതിനൊന്നാമത് വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യന്‍ വനിതകള്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷ് വനിതകളുമായി ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ നേരിടും.
ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് സൂപ്പര്‍താരം മിതാലി രാജ്. ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ഥന, രാജേശ്വരി ഗെയ്ക്ക്വാദ് തുടങ്ങിയ പ്രമുഖകളെല്ലാം ടീമിലുണ്ട്. ഹീതര്‍ നൈറ്റാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.
ടൂര്‍ണമെന്റിന് മുന്നോടിയായുള്ള രണ്ട് പരിശീലന മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. ന്യൂസിലാന്‍ഡിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി. അതേസമയം ഇന്ത്യ ഒന്നില്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ പരാജയപ്പെട്ടു. ന്യൂസിലാന്‍ഡിനോട് തോറ്റപ്പോള്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി.
ലോക കിരീടം ഇന്ത്യക്ക് ഇതുവരെ കിട്ടാക്കനിയാണ്. ഒരിക്കല്‍ ഫൈനലില്‍ കളിച്ചതുമാത്രമാണ് ഏക നേട്ടം. 2005-ല്‍ ഓസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്തു. അതേസമയം ആറ് തവണ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് മൂന്നുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. 2009ലാണ് ഇംഗ്ലീഷ് വനിതകള്‍ അവസാനമായി ലോകചാമ്പ്യന്മാരായത്.
ആറ് തവണ കിരീടം നേടിയ ഓസ്ട്രേലിയയാണ് ഈ കാര്യത്തില്‍ ഒന്നാമത്. നിലവിലെ കിരീടജേതാക്കളും ഓസ്ട്രേലിയയാണ്. 2013-ല്‍ ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് കംഗാരു വനിതകള്‍ കിരീടം നേടിയത്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറമെ ന്യൂസിലാന്‍ഡ് മാത്രമാണ് ലോക കിരീടം നേടിയ ഏക ടീം. 2000ലായിരുന്നു അവരുടെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: