ആലപ്പുഴ: എഴുത്തും വായനയും അറിയാത്ത വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് അവരുടെ ഏക സമ്പ്യാദമായ വസ്തു എഴുതി വാങ്ങിയ പ്രദേശവാസിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്റ്റിങ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. ചേര്‍ത്തല കുറുപ്പകുളങ്ങര മഠത്തില്‍ കിഴക്കേച്ചിറ വീട്ടില്‍ ദേവകി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ദേവകിക്ക് 78 വയസായി. ഭര്‍ത്താവിന് 88 വയസും. എഴുത്തും വായനയും അറിയില്ല. മക്കളും ബന്ധുക്കളുമില്ല. മരുന്നു വാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍ അവര്‍ക്ക് ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലത്തില്‍ നിന്നും ഏഴ് സെന്റ് സ്ഥലവാസിയായ എരിയം വീട്ടില്‍ സാംബശിവന് വിറ്റതായി പരാതിയില്‍ പറയുന്നു.
എന്നാല്‍ സാംബശിവന് തങ്ങളെ കബളിപ്പിച്ച് 10 സെന്റ് സ്ഥലവും കൈവശപ്പെടുത്തിയെന്നാണ് പരാതി. ചേര്‍ത്തല തഹസില്‍ദാര്‍ സംഭവത്തെകുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റില്‍ ആലപ്പുഴ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: