തലശ്ശേരി: കൂത്തുപറമ്പ് നരവൂരിലെ തച്ചിലേരിക്കണ്ടിവീട്ടില് അനന്തന്റെ മകള്‍ അനില (24) പീഡനം കാരണം ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് നടപടിക്കെതിരെ ബന്ധുക്കള്‍ കോടതിയില്‍ പരാതി നല്കി. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തരമായ പീഡനം കാരണം മാനസികമായി തകര്‍ന്നാണ് അനില ആത്മഹത്യ ചെയ്തത്. എന്നാല്‍ ഭര്‍ത്താവ് വയലളത്തെ ഷൈനജിനെ ഒഴിവാക്കിയാണ് കേസന്വേഷണം നടത്തിയ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനെതിരെയാണ് അനിലയുടെ സഹോദരന് സുമേഷ് അഡ്വ.പ്രേമരാജന്‍ മുഖേന കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.
സിപിഎം പ്രവര്‍ത്തകനായ ഷൈനജിനെ ബോധപൂര്‍വ്വം കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. 2010 നവംബര്‍ 14നാണ് അനിലയുടെയും ഷൈനജിന്റെയും വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍ നിന്നും ഇനിയും സ്വര്‍ണ്ണാഭരണങ്ങള്‍ വേണമെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍തൃമാതാവ് സതിയും നിരന്തരമായി പീഡിപ്പിക്കുന്നതായി അനില സുമേഷിന്റെ ഭാര്യയോടും മറ്റു ബന്ധിക്കളോടും പറഞ്ഞിരുന്നു.
2011 മാര്‍ച്ച് 20ന് അനിലയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യചെയത നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തി ഏറെ വൈകിയാണ് അനിലയുടെ വീട്ടില്‍ വിവരം അറിയിച്ചത്. മരണത്തില്‍ അനിലയുടെ ഭര്‍ത്താവ് ഷൈനജിനും അമ്മസതിക്കും പങ്കുണ്ട്. പോലീസ് അന്വേഷണത്തില്‍ ഷൈനജിനെ ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്നും കേസില്‍ ഇയാളെ കൂടി പ്രതിയാക്കി ഉത്തരവുണ്ടാകണമെന്നുമാവശ്യപ്പെട്ടാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: