അന്തിക്കാട്: ഫുട്ബോള്‍ കളിക്കിടയിലെ അടിപിടിയിലെ വൈരാഗ്യത്തില്‍ ഒട്ടോ ഡ്രൈവറെ ഒട്ടോ തടഞ്ഞ് രാത്രിയില്‍ അക്രമിച്ച സംഭവത്തില്‍ അഞ്ച് പേരെ അന്തിക്കാട് പോലിസ് അറസ്റ്റ് ചെയ്തു.
തൊയക്കാവ് കരുവന്തല പേലി വീട്ടില്‍ ബാലകൃഷ്ണന്റെ മകന് നിഖിലിനെ (24) അക്രമിച്ച കേസിലാണ് ഏങ്ങണ്ടിയൂര്‍ എത്തായ് എമെന പ്രവീണ്‍ (കണ്ണന്-36), വാടാനപ്പിള്ളി എരണേഴത്ത് കിരണ്‍ (27), ഗണേശമംഗലം മേപ്പറമ്പില്‍ നിഖില്‍ (26), വാടാനപ്പിള്ളി തറയില്‍ ഹരീഷ് (25), തൊയക്കാവ് തെക്കന്‍ സുധന് (42) എന്നിവരെയാണ് അന്തിക്കാട് എസ്.ഐ സനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ അഞ്ചിനു രാത്രി കരിവന്തല സെന്ററിലെ ഓട്ടോ ഡ്രൈവറായ നിഖില്‍ ഓട്ടോയില്‍ യാത്ര പോയപ്പോള്‍ ക്വട്ടേഷന്‍സംഘം വാഹനത്തില്‍ പിന്തുടര്ന്ന് ചാഴൂര്‍ ചേറ്റക്കുളത്ത് വെച്ച് ഓട്ടോ തടഞ്ഞാണ് മാരകായുധങ്ങളുമായി അക്രമിച്ചത്. നിഖിലിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ ഗുണ്ടാസംഘം രക്ഷപ്പെട്ടു.
നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ മാരായ ഫൈസല്‍, സുശാന്ത്, ശ്രീജി, സാബു എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: