തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ മൂന്നു നഗരസഭ വാര്‍ഡുകളിലും ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഒരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റച്ചട്ടം ജൂണ്‍ 19ന് നിലവില്‍ വന്നു. ഇന്നലെ മുതല്‍ നാമനിര്‍ദ്ദേശം സ്വീകരിച്ചുതുടങ്ങി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30. സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിനും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മൂന്നിനുമാണ്. വോട്ടെടുപ്പ് രാവിലെ 7 ന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. 19 ന് രാവിലെ 10 ന് വോട്ടെണ്ണല്‍ ആരംഭിക്കും.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം-മാറനല്ലൂര്‍-ഊരുട്ടമ്പലം, അമ്പൂരി-അമ്പൂരി, പത്തനംതിട്ട-കോട്ടാങ്ങല്‍-കോട്ടാങ്ങല്‍ കിഴക്ക്, കോട്ടയം-ഉദയനാപുരം-വാഴമന, കല്ലറ-കല്ലറ പഴയപള്ളി, പാമ്പാടി-നൊങ്ങല്‍, തൃശൂര്‍-മാള-പതിയാരി, പാലക്കാട്-കൊടുവായൂര്‍-ചാന്തിരുത്തി, മലപ്പുറം-എടക്കര-പള്ളിപ്പടി, മൂര്‍ക്കനാട്-കൊളത്തൂര്‍ പലകപ്പറമ്പ്, തലക്കാട്-കാരയില്‍, വയനാട്-നൂല്‍പ്പുഴ-കല്ലുമുക്ക്, കണ്ണൂര്‍-പയ്യാവൂര്‍-ചമതച്ചാല്‍.
ആലപ്പുഴ-ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്-തൃക്കുന്നപ്പുഴ, കണ്ണൂര്‍-തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്-ധര്‍മ്മടം, മലപ്പുറം-കോട്ടയ്ക്കല്‍ നഗരസഭ-ചീനംപുത്തൂര്‍, കോഴിക്കോട്-ഫറോക്ക് നഗരസഭ-കോട്ടപ്പാടം, കാസര്‍ഗോഡ് നഗരസഭ-കടപ്പുറം സൗത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: