കൊച്ചി: വ്യാജമായി തയ്യാറാക്കിയ ഉത്തരവിന്റെ പേരില്‍ കടമുറി ഒഴിപ്പിച്ചെന്ന വീട്ടമ്മയുടെ ഹര്‍ജിയില്‍ ഈ ഉത്തരവ് ഹാജരാക്കാന്‍ ഹൈക്കോടതി പാലക്കാട് ആര്‍ഡിഒയ്ക്ക് നിര്‍ദേശം നല്കി.
വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കടമുറിയൊഴിപ്പിച്ചിട്ടുണ്ടെങ്കില് താക്കോല്‍ തിരികെ നല്‍കാനും സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പാലക്കാട് പുതുക്കോട് എ.ടി. മന്‍സിലില്‍ നിജാമിന്റെ ഭാര്യ തബ്സുവാണ് ഹര്‍ജി നല്‍കിയത്.
കുടുംബസ്വത്തില്‍ നിന്ന് വിഹിതമായി ലഭിച്ച കട പിന്നീട് തബ്സുവിന്റെ ബന്ധുക്കള്‍ പണം നല്കി തബ്സുവിന്റെ പേരില്‍ എഴുതിച്ചു. കടമുറിയുടെ ഉടമസ്ഥതയെച്ചൊല്ലി ഭര്‍തൃമാതാവ് ബദറുന്നിസയും തബ്സുവും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. പാലക്കാട് ആര്.ഡി.ഒ മുമ്പാകെ പരാതിയുമുണ്ട്.
ആര്‍ഡിഒ പരാതി പരിഗണിച്ച് തീര്‍പ്പാക്കാന്‍ മേയ് 23 ന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ പാലീസ് സഹായത്തോടെ കടമുറി ഒഴിപ്പിക്കണമെന്നും ഉടമസ്ഥാവകാശം റദ്ദാക്കാന്‍ നടപടി വേണമെന്നുമുള്ള വ്യാജ ഉത്തരവാണ് ആര്‍ഡിഒയ്ക്ക് ലഭിച്ചത്. കടമുറി ഒഴിപ്പിക്കുകയും ചെയ്തു. കടയൊഴിപ്പിക്കാന്‍ ഉത്തരവില്ലെന്ന് വ്യക്തമായതോടെ തബ്സു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: