തിരുവന്തപുരം: മഴക്കാല പൂര്‍വ്വ ശുചീകരണം പാളിയതോടെയാണ് സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നുപിടിച്ചത്. ഈവര്‍ഷം ഡെങ്കിപ്പനി ഉള്‍പ്പെടെ രൂക്ഷമായി പടര്‍ന്നുപിടിക്കുമെന്ന് നവംബറില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി ജനുവരിയില്‍ യോഗം വിളിച്ചെങ്കിലും ജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും നടത്തേണ്ട തദ്ദേശ സ്വയം ഭരണ വകുപ്പും ആരോഗ്യ വകുപ്പും ജാഗ്രത പുലര്ത്താതായതോടെ പനി നിയമന്ത്രാണാധീതമായി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലം മാറ്റവും പ്രിവന്റീവ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം വെട്ടിക്കുറച്ച് ആരോഗ്യപരിപാലന ബോധവത്കരണം ആശാ വര്ക്കേഴ്്സിനെ ഏല്‍പ്പിച്ചതും പ്രതിരോധ നടപടികള്‍ അവതാളത്തിലാക്കി
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു.
ബോധവത്കരണവും ആരോഗ്യ-സന്നദ്ധ സംഘടനകളുടെ ഏകോപനവും കടലാസില്‍ ഒതുങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ഒരുമാസം മുമ്പ് ജില്ലാ തല യോഗം വിളിച്ചെങ്കിലും പങ്കെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപന തലവന്മാര് 50 ശതമാനത്തില്‍ താഴെ. യോഗത്തിലെ തീരുമാനം താഴെ തലത്തില്‍ എത്തിയില്ല. പനി പടര്‍ന്നുപിടിക്കുമ്പോഴും ഓടകള്‍ വൃത്തിയാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും പൊതുമരാമത്തും തമ്മിലുള്ള പോരിന് അറുതി വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: