ഫാല്‍കിര്‍ക്: സ്കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി യുവവൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിഎംഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്ട്ടിന് സേവ്യറിനെയാണ് കാണാതായത്.
താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മാര്‍ട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായത്. എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതല വഹിച്ചുവരികയായിരുന്നു മാര്ട്ടിന്. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ വൈദികന് സംസാരിച്ചിരുന്നു. ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെയാണ് കാണാതായ വിവരം അറിയുന്നത്.
വൈദികന് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. പാസ്പോര്‍ട്ട്, ലാപ്ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കള്‍ എല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. 2013 ഡിസംബര്‍ 30നാണ് മാര്ട്ടിന് പൗരോഹിത്യം സ്വീകരിച്ചത്. കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം സ്കോട്ട്ലന്‍ഡിലേക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: