കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിന്‍സന്റെ മൊഴി. ജിന്സണ് പെരുമ്പാവൂര്‍ പൊലീസിന് നല്കിയ മൊഴിയില്‍ സിനിമാ പ്രവര്‍ത്തകരുടെ പേരുകളില്ലെന്നും സൂചനയുണ്ട്.
ജയിലില്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും നിരവധി പ്രമുഖരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ജിന്സണ് പറഞ്ഞു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചു. ഫോണ്‍ വിളിച്ചവരുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുന്നില്ലെന്നും ജിന്സണ് വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ജിന്സണ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പോലീസ് തന്നെ ഒരുക്കിയ ഫോണ്‍ കെണിയാണ് ഇതെന്ന വിലയിരുത്തല്‍ കൂടിയുണ്ട്. ജയിലില്‍ എത്തിയാല്‍ സുനി ഏറ്റവും ആദ്യം ബന്ധപ്പെടുക തന്നെ സഹായിക്കേണ്ടവരെയാണ് എന്ന നിഗമനത്തിലാണ് ഇങ്ങനെയൊരു കെണി ഒരുക്കിയത്. പോലീസ് ബോധപൂര്‍വം മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുത്തതാവാമെന്നാണ് സൂചന.
ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് സുനിയെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: