ലണ്ടന്‍: ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ ലണ്ടന്‍ ഭരണകൂടം ബഹുനില കെട്ടിടങ്ങളിലെ സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ കര്‍ശനമാക്കി. ആവശ്യമായ സുരക്ഷയില്ലെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന ലണ്ടനിലെ അഞ്ച ബഹുനില കെട്ടിടങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ചു.
അഞ്ച് കെട്ടിടങ്ങളിലായി 800 ലേറെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെന്നും അതിനാലാണ് നടപടിയെന്നും കാംഡെന്‍ കൗണ്‍സില്‍ ലീഡര്‍ ജോര്‍ജിയ ഗൗള്‍ഡ് വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനം. അതിനാലാണ് അടിയന്തരമായി ഇത്രയേറെ ആളുകളെ ഒഴിപ്പിച്ചത്. അഗ്നിശമനസേനാ വിഭാഗം എത്രയും വേഗത്തില്‍ സുരക്ഷാ സംബന്ധമായ ജോലികള്‍ പൂര്‍ത്തീകരിക്കും ഇതിന് പിന്നാലെ ജനങ്ങള്‍ക്ക് കെട്ടിടങ്ങളിലേക്ക് മടങ്ങിയെത്താം- ജോര്‍ജിയ ഗൗള്‍ഡ് പറഞ്ഞു.
ജൂണ്‍ 14ന് പുലര്‍ച്ചെ ഉണ്ടായ ഗ്രെന്‍ഫെല്‍ അഗ്നിബാധയില്‍ 79 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീപിടുത്തത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: