കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷയും ഡിജിപിക്ക് പരാതി നൽകി. സുനിൽ കുമാറിന്റെ സഹതടവുകാരൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സുനിലിന്റെ സഹതടവുകാരനായ വിഷ്ണു എന്നയാൾ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട് നാദിർഷയെയും ദിലീപിന്റെ സഹായിയേയും ഇയാൾ നിരന്തരം ബന്ധപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ടകേസിൽ ദിലീപിന്റെ പേര് പറയാൻ പലകോണുകളിൽ നിന്നും തങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടെന്നും പേര് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളും ദിലീപ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ദിലീപിന്റെ അമേരിക്കന്‍ ഷോയ്ക്ക് മുമ്ബാണ് ഭീഷണി ഫോണ്‍ വന്നത്. ദിലീപിന്റെ ഡ്രൈവറേയും ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: