തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐഎംജി ഡയറക്ടറും മുന്‍ ഡജിപിയുമായ ജേക്കബ് തോമസിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. വിജിലന്‍സ് മേധാവിയായിരുന്ന അദ്ദേഹത്തിനെതിരായി ഉയര്‍ന്നു വന്ന അഴിമതി കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വിജിലന്‍സിന്റെ നടപടി.
കണ്ണൂര്‍ സ്വദേശി സത്യന് നരവൂര്‍ നല്കിയ പരാതിയില്‍ തെളിവുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്നും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി: ജയകുമാര്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയ്ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്ട്ടിന്മേല് ഡയറക്ടറാണു തുടര്‍ നടപടി സ്വീകരിക്കേണ്ടത്.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചില രേഖകള്‍ മാത്രമാണ് പരാതിക്കാരന് വിജിലന്‍സിന് മുമ്പാകെ ഹാജരാക്കിയത്. ഇതേ പരാതി മുമ്പും കോടതിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ പുതിയ തെളിവില്ലാത്ത സാഹചര്യത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും എസ്.പി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: