രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ജനറല്‍ ആശുപത്രിയില്‍ നാല് കാലുകാലുകളുമായി കുഞ്ഞ് ജനിച്ച. മന്ദപ്പേട്ടയിലെ തപസ്വരം സ്വദേശിനിയായ മണി (25) എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആമാശവുമായി ചേര്‍ന്നാണ് കുഞ്ഞിന്റെ നാല് കാലുകളും. അമ്മയും കുഞ്ഞും സുരക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മണി കുഞ്ഞിന് ജന്മം നല്‍കിയത്. നാല് കാലുകളുമായി കുഞ്ഞ് ജനിക്കുന്നത് അപൂര്‍വ സംഭവമാണെന്ന് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ മണികാലമ്പ പറയുന്നു. പത്ത് ലക്ഷത്തില്‍ ഒന്നോ രണ്ടോ മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
സംഭവമറിഞ്ഞ് നിരവധിയാളുകളാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തുന്നത്. എന്‍ഐസിയുവില്‍ പ്രത്യേക പരിചരണയിലാണ്കുഞ്ഞിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: