ന്യൂദല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 എഎപി എംഎല്‍എമാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ ഹര്‍ജി തള്ളി. ഇവരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള അന്തിമതീരുമാനം ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൊള്ളും.
എഎപിയുടെ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് കേസിന് ആധാരം. ഇവരില്‍ രജൗറി ഗാര്‍ഡനില്‍ നിന്നുള്ള ജെര്‍ണയില്‍ സിംഗ് പിന്നീട് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാജിവച്ചിരുന്നു. അവശേഷിച്ച 20 പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
എംഎല്‍എമാരെ ഇരട്ടപ്പദവിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാനായി ദല്‍ഹി സര്‍ക്കാര്‍, 1997 ലെ ഇരട്ടപ്പദവി ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍ ഇത് രാഷ്ട്രപതിക്ക് അംഗീകാരിച്ചില്ല. ഇതേതുടര്‍ന്ന് ഭേദഗതി നടപ്പിലായില്ല. ഇതോടെയാണ് എംഎല്‍എമാര്‍ ഇരട്ടപ്പദവി ഭീഷണിയിലായത്.
തുടര്‍ന്ന് എംഎല്‍എമാര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരമില്ലാതെ നടത്തിയ പാര്‍ലമെന്ററി സെക്രട്ടറിപദവി നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി നില്‍നില്‍ക്കില്ലെന്നും ഇതിനാല്‍ ഇരട്ടപദവി വിഷയം തന്നെ ഉദിക്കുന്നില്ലെന്നുമായിരുന്നു എഎഎപിയുടെ വാദം. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: