ഹൈദരാബാദ്: ഹൈദരാബാദില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. തെലങ്കാനയിലെ വികാറാബാദ് ജില്ലയില്‍ രണ്ടുദിവസം മുന്‍പാണ് സംഭവം. ഒന്നരവയസുള്ള പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന് 36 മണിക്കൂര്‍ പിന്നിട്ടപ്പോഴും കുട്ടി കുടുങ്ങിക്കിടക്കുന്ന ഭാഗം കണ്ടുപിടിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്കറഡ്ഡിഗുഡ ഗ്രാമത്തിലെ കൃഷിയിടത്തില്‍ തന്റെ മൂത്ത സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. കുട്ടിയെ രക്ഷിക്കുന്നതിനായുള്ള ശ്രമം തുടരുകയാണെന്നും ഒഎന്‍ജിസിയിലെ വിദഗ്ധരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
കുഴല്‍ക്കിണറില്‍ സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. എന്നാല്‍ സമാന്തരമായി കിണര്‍ കുഴിക്കുന്നതിന്റെ പ്രകമ്പനത്തില്‍ കുട്ടി കൂടുതല്‍ താഴേക്ക് പോയിരിക്കാമെന്ന് സംശയമുള്ളതിനാല്‍ അധികൃതര്‍ കൂടുതല്‍ കരുതലോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
2014 ഒക്ടോബറില്‍ എക്കറഡ്ഡിഗുഡയില് സമാനമായ അപകടത്തില്‍ നാലുവയസുകാരി മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: